ഇന്ന് ചായക്കൊപ്പം ഗീതു ഇലയട ഉണ്ടാക്കി. ഇലയപ്പം കാണുമ്പോഴൊക്കെ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ ഓര്‍മ്മ എനിക്കു വരാറുണ്ട്.
പൊതിച്ചോറു കൊണ്ടു പോകാന്‍ എനിക്ക് അന്നും ഇന്നും ഇഷ്ടമല്ല. ഉള്ളതിന്റെ അഹങ്കാരമൊന്നുമല്ല.. എന്തോ.. അന്ന് എന്റെ കഴിപ്പ് സാവധാനമായിരുന്നു. എല്ലാവരും തീർന്നാലും ഞാനങ്ങനെ ഇരിക്കും. അതുകൊണ്ട് ഉച്ചക്കുള്ള കൂട്ടുകാരോടോപ്പമുള്ള കളിക്കാൻ കൂടാൻ ഞാൻ മിക്കപ്പോഴും ചോറ് കളഞ്ഞിരുന്നു.
ഒരു ജൂനിയര്‍ പയ്യന്‍ സ്ഥിരമായി ഇലയടയായിരുന്നു ഉച്ചഭക്ഷണത്തിനു കൊണ്ടു വരാറ്. അവന്‍ കൊണ്ടു വരുന്ന ഇലയട കാണുമ്പോള്‍ എനിക്ക് കൊതിയും അസൂയയുമായിരുന്നു. അങ്ങനെ ഒരിക്കൽ ഞാൻ എന്നും ഇതു കൊണ്ടുവരാനുള്ള കാരണം ചോദിച്ചപ്പോള്‍ അച്ഛന് ചെറിയ ചായക്കടയുണ്ടെന്നും അവിടെ വിൽപ്പനക്കുണ്ടാക്കുന്ന അടയാണെന്നും മടിയോടെ പറഞ്ഞു.
ഞാന്‍ വീണ്ടും ചോദിച്ചു.. "ഇതു മാത്രമാണോ? കൂടെയൊന്നുമില്ലേ?"
അവന്റെ മറുപടി വന്നു "അതിനുള്ളില്‍ പഞ്ചസാരയും തേങ്ങാപ്പീരയുമൊക്കെയുണ്ട്".
അവന്റെ മറുപടി വന്നു "അതിനുള്ളില്‍ പഞ്ചസാരയും തേങ്ങാപ്പീരയുമൊക്കെയുണ്ട്".
അവനന്ന് പാത്രത്തിലടച്ചു കൊണ്ടു വന്നിരുന്നത് ഗതികേടും കഴിച്ചിരുന്നത് അപകര്‍ഷതയുമാണെന്നു മനസ്സിലാക്കാന്‍ പിന്നെയും കാലങ്ങളെടുത്തു.
No comments:
Post a Comment