2016 .. പത്തനംതിട്ട മുറിഞ്ഞകൽ ഉപാസന വീട്ടിൽ നിന്ന് തിരുവനന്തപുരം പേയാടുള്ള പാർവ്വണം വീട്ടിലേക്ക് ഈ വർഷത്തെ തിരുവോണം മാറി. എങ്കിലും ചില കാര്യങ്ങൾ എന്റെ ഗൃഹാതുരതയെ ശമിപ്പിക്കുന്നുണ്ട്.
മുറ്റത്തെ തുളസിയും മറ്റു ചില ചെടികളും ഒരുപിടി മണ്ണോടെ അവിടെ നിന്ന് കൊണ്ട് വന്നു വച്ചിട്ടുണ്ട്...
കിടപ്പിനും അപരിചിതത്വമില്ല . രണ്ട് കട്ടിലുകൾ അവിടുത്തേതാണ്.
ജനലുകളും വാതിലുകളുമായി അവിടുത്തെ പറമ്പിലെ വൃക്ഷങ്ങൾ മാറി.
വായിച്ച പുസ്തകങ്ങൾ അവിടുത്തെ ചിതലിന്റെ അല്പം മണത്തോടെ ഇങ്ങോട്ട് കൂടെ കൂട്ടിയിട്ടുണ്ട്.
കിണറ്റിൽ അവിടെ മുറ്റത്ത് നിന്ന നെല്ലിയുടെ പലകയുണ്ട്.
അതേ സൂര്യചന്ദ്രന്മാർ ഇവിടെയും സാക്ഷികളാണ്.
ഫോണിലെ അക്കങ്ങൾ അമർത്തി ആരോടും സംസാരിക്കാം.
അവിടെ എത്താൻ രണ്ടര മണിക്കൂർ ഡ്രൈവ് മതി.
കാലം മാത്രം മാറട്ടെ.. ഞാൻ ഞാൻ മാത്രമാവട്ടെ..
No comments:
Post a Comment